വെള്ളിയാഴ്‌ച, ജനുവരി 25, 2013

 
നിശബ്ദതയുടെ തോട്ടത്തിലിരുന്ന്
നെടുവീര്‍പ്പിന്റെ പൂക്കള്‍ വിടരുന്നത്
തൊട്ടറിയുന്നതിനിടയില്‍ ‍
നിനയ്ക്കുന്ന നേരത്ത്
 മായ്ക്കാനാവുന്ന
ടാട്ടൂപ്പടര്‍പ്പുകള്‍ നിറഞ്ഞൊരു
 കൈത്തണ്ട
ഒളിഞ്ഞിരിക്കുന്ന തന്ത്രികളില്‍ നിന്ന്
പരിചിതങ്ങളായ സ്ട്രിങ്ങുകളാല്‍
വയലിന്‍ വായിക്കാനാരംഭിക്കുന്നു.
പണ്ടെപ്പൊഴൊ മാഞ്ഞു പോയതിന്റെ
ഓര്‍മ്മ
തങ്ങളുടെ
 ഇരിപ്പിടങ്ങളില്‍ നിന്ന്
ഒരു ലൂഥിറിന്റെ വരവിനെ
കാത്തെന്നോണം തളര്‍ച്ചയെ
മീ
ട്ടി-
ത്തുടങ്ങുന്നു.