ചൊവ്വാഴ്ച, ഓഗസ്റ്റ് 28, 2012

പരിചയപ്പെടല്‍



നിശ്ശബ്ദതകളുടെ സപ്തകവാടങ്ങളൂം

തു റ ന്ന്


അനുഭവത്തിന്റെ പൂര്‍ണ്ണത.



ക്ഷ
രം,

വാക്കുകളുടെ കടലിടുക്കുകളെ ഭേഭിച്ച്,

സ്വന്തം ഉടല്‍ വളവുകളിലൂടെ

തന്നെ ത്തന്നെ

പരിചയപ്പെടുത്തുന്നു

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 03, 2012

ചില അശുഭചിന്തകള്‍, കണ്ട്രിയെ പറ്റിത്തന്നെ.



ന്നും, ഒന്നുമൊന്നും മാറിട്ടൊന്നുമല്ല, നമ്മളോ അവരോ ആരും തന്നെ. അഴകെന്നോര്ത്തിുരുന്ന സ്വല്പ്പം മെഴുക്കങ്ങൂര്ന്നു പോയെന്നേയുള്ളൂ. പതിയെപ്പതിയെ തിരിച്ചെത്തും എല്ലാം. മറവിയുടെ രാജ്യത്തിന്റെ ചിട്ടവട്ടങ്ങള്‍ അത്ര വേഗം മറക്കാനാവില്ലെന്നറിയാമല്ലോ?





സ്ഥലകാലങ്ങളെ അടക്കിയൊരു പേടകത്തില്‍ നിന്നെന്നപോലൊരു ശലഭം തന്റെ വിരലുകളില്‍ ഭൂതകാലത്തിന്റെ മണങ്ങളിലേക്ക് തിരിച്ചു പോവുന്നതിന്റെ അവ്യക്തതിരലിലെ തീചൂടന്‍‍ പകത്തുടര്ച്ച യാണ് ഓരോ തെരുവിന്റെ തുടക്കവും.




വേട്ടയാടപ്പെടുന്നൊരു ഹിംസ്രജന്തുവിന്റെ കാടന്‍ തിരിഞ്ഞോട്ട മൗനം, ഒരു മരത്തിന്റെ തണലെന്ന് പോലും അവശേഷിക്കലില്ലാതാവുമെന്ന തിരിച്ചറിവിന്റെ ക്രൗര്യഭാവങ്ങളണിയുന്ന മനുഷ്യമുഖമ്മൂടികളുടെ തെരുവുകള്‍. നമ്മള്‍ കാടുകളിലേക്ക് മണത്തിലേക്ക് മടങ്ങുന്ന പോലെ രാജ്യം നമ്മളിലേക്കെത്തുന്നു...


വായിച്ചറിഞ്ഞിട്ടൂള്ള യുദ്ധസമാനമായ പിറുപിറുക്കലിന്റെ ഒരു ചിതറല്‍ രാജ്യങ്ങള്ക്കിതപ്പുറം കേള്ക്കാനനാവുണ്ട്. സൈനികരില്ലാത്ത ഒരു യുദ്ധത്തെപ്പറ്റി സ്വയം പ്രഖ്യാപിത സര്വ്വിസൈന്യാധിപന്മാര്‍ അവരോട് തന്നെ തര്ക്കി ച്ച് ഒരു തീരുമാനത്തെ കാക്കുന്ന പോലെ.



കഠിനപരിശീലനം കൂടാതെ പൂര്വ്വി ക പൃഷ്ഠതഴമ്പുകൊണ്ട് ആനക്കാര്‍ മാത്രമല്ല രാഷ്ട്ര / രാഷ്ട്രീയ ബോധമില്ലാത്ത സൈനികരാവുന്നവരുടേ സര്വ്വ് സൈന്യാധിപത്യ കോട്ടുവായകള്‍ കൊണ്ട് സമ്പന്നം തന്നെ വര്ത്ത മാനം. കോട്ടുവായകളുടെ പെരുമഴകളാല്‍ ക്ഷോഭസമുദ്രമാവുന്നുണ്ട് ഈ രാജ്യം.



എവിടെയെല്ലാം നിന്നെ കണ്ടെന്ന്, കണ്ടമാത്രയില്‍ സ്വപ്നങ്ങള്‍ ഇലയര്ന്നു വീണ കുളത്തിലെ മത്സ്യത്തെ ഓര്മ്മി പ്പിച്ച് ഉറക്കത്തില്നിുന്ന് ഊളിയിട്ടെന്ന്, ഒരിക്കലും കാണായിടയില്ലാത്ത നിന്നെപ്പറ്റി വിളയിക്കുന്ന ധാന്യങ്ങള്‍ പതിരെങ്കിലും പാറ്റാന്‍ നിനക്കാവുന്നില്ലെന്ന് , ഒന്നുമില്ലായ്മകളുടെ ചിന്തയല്ലാതെന്താണ് ഈ പ്രണയരാജ്യ തന്ത്രജ്ഞത.




അവശേഷിക്കപ്പെട്ടവയെന്ന് ഒരു തടാകത്തെക്കൂറിച്ച് പറയാനൊരുങ്ങുന്നു. താരതമ്യങ്ങള്ക്കാ യി ഒന്നും ബാക്കിയില്ലാതായ കാലമെന്ന് തന്നെത്തന്നെ ഒരു തടാകമെന്നുപമിക്കുന്നു.ഭൂതകാലം ഒരു ശത്രുസൈന്യത്തെയെന്ന പോലെയെന്ന്‍ അവശേഷിച്ച പല്ലി, വാലുകളില്‍ നിന്ന് ശുഭ്ര പതാകത്തുണ്ടുകളെ മുറിച്ചെറിയുന്നു. ഉപമകളിലെ തടാകമെന്നോ പല്ലിയെന്നോ ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്ന് അയാളിരിക്കുന്ന ആകാശങ്ങള്‍ പറയുന്നതു മാത്രം കളവല്ലെന്നറിയുന്നുണ്ട്, വര്ത്തങമാനകാലം മാത്രമാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് ശൂന്യമായൊരു താള്‍ ശബ്ദമില്ലാതെ കടന്നു പോയൊരു കാറ്റിനോട് പരിചയം പുതുക്കുന്നു.



ഇന്നു മുതല്‍ കള്ളം മാത്രം പറയുന്നില്ല; കണ്ണങ്ങു പൊട്ടിപ്പോയാലോ? ഒന്നുമൊന്നും കാണാത്തവരുടെ രാജ്യത്ത് ഒന്നുമൊന്നും കാണാനാവാത്ത കണ്ണു കൂടിയില്ലാതായിപ്പോയാലോ?




വെളിച്ചമേ, കാത്തിരിപ്പിന്റെ പടവുകളിലിങ്ങനെ തനിയേയിരിക്കൂ, ഇരുളന്‍ വഴിപിളര്ന്ന് തിരിച്ചൊരുമിച്ച് പോകാനാവും വരെ.



കെട്ടുകളയഞ്ഞ ചാക്കുകളില്ലെന്നറിഞ്ഞിട്ടും വീടു കണ്ടെത്താനാവാത്ത പൂച്ചകളുടേതുമാണ്, നിശ്ശബ്ദതയുടെ ഉലയൂതിക്കൊണ്ടിരിക്കുമ്പോഴും തന്റെയുള്ളില്‍ പതിയിരിക്കുന്ന കൊല്ലനെ എല്ലാക്കാലത്തേക്കും ഒളിച്ചുവയ്ക്കാനാവില്ലയെന്ന് പരിഭ്രമിക്കുന്ന തട്ടാന്മാരുടേതു മാത്രമല്ല, പൊന്നുരുക്കലിന്റെ വിഷം ശ്വസിക്കുന്ന ഈ രാജ്യം.



ഒഴുക്കുന്റെ അളവണുവിട കൂടാത്തപ്പോഴും ആഴം കൂട്ടപ്പെട്ടുപോവുന്ന പുഴപോലെയല്ല, സ്വയമങ്ങു വളര്ന്നു പോകുമ്പോഴും തന്നിലൂടെ പോവുന്നവര്‍ തന്നോളമെന്നല്ല, ഒട്ടും തന്നെ വളരുന്നില്ലെന്ന് അറിയുന്ന നഗരാവസ്ഥ തന്നെയാണ് ഒരു രാജ്യവും.