വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

മുന്‍വിധികളെ വിവര്ത്തനം ചെയ്യുന്ന വിധം

ഏറെ നേരമായി
ഈ നി‍പ്പ്
ഈ ചുറ്റിനടത്തം
ഒട്ടൊന്നു നിവര്‍ന്ന്
ഇട്യ്ക്കൊന്ന് കുനിഞ്ഞ്
തൊട്ടും രുചിച്ചും
തുപ്പിക്കളഞ്ഞും


പാല്‍ വണ്ടി
പത്രക്കാരന്‍
സ്കൂള്‍ക്കുട്ടികള്‍
നീട്ടിയെറിഞ്ഞൊരു
സംശയത്തിന്‍ വലക്കണ്ണികള്‍
വഴിയരികിലുപേക്ഷിച്ച്.


പൂത്തിട്ടുണ്ടോ
ഇനി പൂക്കുമോ
പൂത്താല്‍ തന്നെ
കായ്ക്കുമോ
കൊഴിയാതെ വിടുമോ
കാറ്റിന്റെ കണ്ണുകള്‍



ചില്ലകളിലൊളിപ്പിച്ച
ഉറുമ്പിന്‍ കൂടുകള്‍
നെഞ്ചിലമര്‍ന്ന്
ചോരപൊടിപ്പിക്കും
പോളകള്‍


ഇലപ്പച്ചപ്പെന്നാല്‍
മണം
ഗുണം
ഇനം

ഇടയ്ക്കിടെ
ഇലപ്പീലികള്‍
ആകാശത്തെ മുറിച്ച്


ഉപമയാകണം
ഉപമാനമാകണം
അമ്മയെന്നോ
കുഞ്ഞെന്നോ
ഈണത്തിന്റെ
ഒരു പൂളന്കിലും ആകണ്ടേ
ഒരു നുള്ളു മുളകുപൊടിയില്‍


ഇലകള്‍ പൊഴിച്ച്
വേരുകള്‍ കാണിച്ച്
നിവര്‍ന്ന നടുവില്‍
വേരുന്നി നിന്നാല്‍


ഏതോ മരമെന്നല്ലാതെ
മൂവാണ്ടനോ
കിളീച്ചുണ്ടനോ
ഒരു ഒട്ടുമാവെന്നെങ്കിലും
ആരു പറയും മാവേ..

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

കടല്‍സമാധി

വഴികളുടെ പല പുഴയാത്ര
പര്‍വതക്കണ്ണീരിന്‍ കടല്‍സമാധി
വിരുദ്ധ ദിശകളിലെ‍ നദീയാത്രകള്‍
ഒരേ കടലിലേക്കൊടുക്കം നമ്മള്‍