തിങ്കളാഴ്‌ച, മാർച്ച് 19, 2012

നമ്മള്‍

പകലിന്റെ പാചകശാലയില്‍ പാകമാക്കപ്പെട്ട്
രാവിന്റെ ഭക്ഷണമേശയില്‍ പരസ്പര രുചിയ്ക്കപ്പെടലിന്റെ കാവല്‍ക്കാരാവുന്നു. വൃക്ഷപാദങ്ങളിലെ കരിയിലകള്‍
വേര്പെട്ടുപോന്ന ഇടങ്ങളില്‍
വീണ്ടും
തളിര്‍പ്പച്ചകളായി
വിരുന്നു പോവുന്നതു
കാത്തിരിക്കും പോലെ,
അവനവനിലേക്ക് മടങ്ങുന്നതിന്റെ ദൂര,വേഗമാപിനികളുടെ
തിരച്ചിലില്‍ നമ്മള്‍.....