ബുധനാഴ്‌ച, ജൂൺ 18, 2014

ഞാന്‍

വിളിക്കാന്‍ അനേകം പേരുണ്ടായിട്ടും ഒരു പേരുപോലും
ഉള്ളിലേക്കു കടക്കാനനുവുദിക്കാത്തൊരു കാമുകി-
ക്കുള്ളിലടക്കിയ പ്രണയമ്പോലെല്ലാ വാതിലുകളുമുള്ളില്‍
നിന്നടച്ചൊരു വീടിനുള്ളില്‍ ഗന്ധത്തിന്റെ
എണ്ണമറ്റജനാലകളിലൂടെ പരിചയപ്പെടുത്തുന്നു
മൃതിതന്‍ അജ്ഞാതദേഹപൂര്‍ണ്ണതയെന്ന്,എന്നെത്തന്നെ.‍"