തിങ്കളാഴ്‌ച, ഡിസംബർ 13, 2010

കൈത്തോട്

      ചി
   ത
റി,

തു
   ടി
      ച്ച്,

       തു
           ളു
               മ്പി,

                    പരന്നു പടര്‍ന്ന്,


 പു     ഞ്ഞു          ക
    ക          പു         ഞ്ഞ്. ..........

11 അഭിപ്രായങ്ങൾ:

രാജേഷ്‌ ചിത്തിര പറഞ്ഞു...

കൈത്തോട് / പുഴ /കടല്‍ / ജീവിതം /നീ / ഞാന്‍ (ശൂന്യം ..)

ഒഴാക്കന്‍. പറഞ്ഞു...

അപ്പൊ ഞങ്ങളോ

രമേശ്‌ അരൂര്‍ പറഞ്ഞു...

ശൂന്യം ...:)

Junaiths പറഞ്ഞു...

എല്ലാം തുളുമ്പി പോയ്‌ :(

ശ്രീനാഥന്‍ പറഞ്ഞു...

രാജേഷ്, കവിതാബാഹ്യമായ ഒരു പരീക്ഷണം മാത്രമല്ലേ ഇത് എന്നൊരു വിചാരം, വർഷങ്ങൾക്ക് മുൻപ് ബ്രെഹ്തിന്റെ ‘സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായ അമേരിക്ക’ എന്ന സച്ചിയുടെ തർജ്ജമ പ്രതിമയുടെ രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നത് ഓർത്തു പോകുന്നു.

Unknown പറഞ്ഞു...

veruthe bhraanthu pidipikkalle..?

സ്മിത മീനാക്ഷി പറഞ്ഞു...

എന്നിട്ടോ?

രാജേഷ്‌ ചിത്തിര പറഞ്ഞു...

Rammohan Paliyath :

കൈതക്കാട്ടു പൊന്തയെ തിട്ടയില്‍ അലങ്കാരമാക്കി കടലോളം കൈനീട്ടും കുഞ്ഞിത്തോട്ടില്‍ പഴമാങ്ങായ്ക്കു മുങ്ങിയ കാലമോര്‍ത്താല്‍ നിന്നെയുമോര്‍ക്കാണ്ടൊക്കുമോ കന്യകാവേ...

ഉലുവാമഗ്ഗില്‍ വിമ്മിഷ്ടപ്പെട്ട സ്ഥിതിയ്ക്ക് ഇതു കൂടി ഇരിക്കട്ടെ. ഏതായാലും കൊട പണയം വെച്ചു, എന്നാപ്പിന്നെ ഒരു കഷ്ണം പുട്ടും കൂടിത്തിന്നാം എന്നാണ്. http://valippukal.blogspot.com/2009/12/blog-post_28.html

രാജേഷ്‌ ചിത്തിര പറഞ്ഞു...

Drr Suresh :
ശ്രദ്ധയ്ക്കും കേള്‍വിക്കുമപ്പുറം കാഴ്ചയുടെ മഴവില്‍വിതാനങ്ങളിലേക്ക് കവിതയെ കൈപിടിച്ചുനടത്തിയതിലുളള ആഹ്ലാദം ആദ്യംതന്നെ രേഖപ്പെടുത്തട്ടെ.ഏതാനും ചില മലയാളക്രീയാപദങ്ങള്‍ക്കിടയിലൂടെ ഇളകിത്തെന്നിവരുന്ന കവിതയുടെ കൈത്തോട് പലതും അവശേഷിപ്പിച്ചിട്ട് അഗ...്നിമയമാവുന്നത് കണ്ടുനില്‍ക്കുന്നതില്‍ ഒരു സങ്കീര്‍ണ്ണരസമുണ്ട്.

ഒഴുകുന്ന വാക്കുകളിലെ അക്ഷരവിന്യാസം അവ പ്രസരിപ്പിക്കുന്ന ഭാവാന്തരങ്ങളില്‍ചെന്ന് തൊടുംപോലെയാണ് വിതറിയിട്ടിരി്ക്കുന്നത്. മഞ്ചാടിമണികളുടെ ഒരു മഹോത്സവം. നാട്ടുജലകണികയും മഞ്ചാടിനിറവും ഒരുമിച്ചുനിന്ന് ബാല്യത്തിന്‍റെ വഴിക്കണ്ണുതേടിപ്പോവുമ്പോഴുളള കാല്പനികസുഖദങ്ങള്‍
കെടുത്തുംവിധം തീയുടെ കത്തുന്ന അരങ്ങേറ്റം. ജലത്തിന്‍ മീതേ തീ ഉയരുന്നത് പഞ്ചഭൂതദുരന്തങ്ങളുടെ നേര്‍ച്ചിത്രം കാട്ടിത്തരുന്നുണ്ട്. എന്നാല്‍ ഉളളിലെ ജലത്തെ കത്തിപ്പടര്‍ത്തുകവഴി ഉന്മാദവിസ്തൃതികളില്‍ അഭയമാരായുന്ന വളരെ പോസിറ്റീവായ ഒരു സ്വത്വപ്രശ്നത്തിലേക്കും ഈ കവിത ക്ഷണിച്ചിരുത്തുന്നുണ്ട്. പുതുപാഠങ്ങളുടെ പലമകള്‍ ഇനിയും ഈ അനുഭൂതീപരമ്പരയിലേക്ക് കടന്നുവരാം. രാജേഷിന്‍റെ കവിത അച്ചടിയുടേയും കാഴ്ചയുടെയും കൈത്തോടുകടന്ന് നവസൗന്ദര്യപരതകളുടെ കടലാഴങ്ങളിലേക്ക് കൂടുമാറിപ്പോവാം.

Echmukutty പറഞ്ഞു...

കഠിനം!
ചിതറിയും തുടിച്ചും തുളുമ്പിയും പരന്നും പടർന്നും ഒടുവിൽ പുകഞ്ഞത്.....
പുകഞ്ഞുകൊണ്ടേയിരിയ്ക്കുന്നത്.......

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

What an experiment is this