ബുധനാഴ്‌ച, ജൂലൈ 24, 2013

"ജനനത്തിനും മരണത്തിനുമിടയില്‍ ഓര്‍ത്തുവെക്കാന്‍ ചിലത്’" :അരുണ്‍ കുമാര്‍ പൂക്കോം.



അശാന്തി , അനുകമ്പ, നിസ്സഹായത എന്നീ മൂന്നവസ്ഥകളുടെതെന്നു ചുരുക്കിപ്പറയാവുന്ന ഒരു കള്ളിയാണ് വര്‍ത്തമാനജീവിതം പലപ്പോഴും ഭൂരിഭാഗം പേര്‍ക്കും എന്ന് പറയാവുന്നതാണ്. ആമയുടെത് പോലെ ഉള്ളിലേക്ക് ചുരുങ്ങി ചുരുങ്ങി പോവുന്ന അല്ലെങ്കില്‍ ഉള്ളിലേക്ക് ആഴ്ന്നാഴ്ന്നു നട്ടെല്ലോളം ചെന്ന് നില്ക്കു ന്ന നിസ്സഹായതാവസ്ഥ എല്ലാവരിലും പ്രകടമാവുന്നുണ്ട് ചില നേരം എങ്കിലും. പ്രതികരണങ്ങളുടെ പൊള്ളയായ വാക്കുകള്‍ കാറ്റേടുത്ത് പോവനുള്ളവ ആണെന്നറിയാതെയല്ല കളപറിച്ച് ഏറിയും പോലെ ഉള്ളില്‍ നിന്ന് വാക്കുകളെ വലിച്ച് പുറത്താക്കുന്നത്. അരുണ്‍ കുമാര്‍ പൂക്കോമിന്റെ "ജനനത്തിനും മരണത്തിനുമിടയില്‍ ഓര്‍ത്തുവെക്കാന്‍ ചിലത്’" വായിക്കുന്നു. മുപ്പത് കവിതകളുടെ ഈ സമാഹാരത്തിലെ എല്ലാ കവിതകള്‍ക്കും പറയുവാനുള്ളതിതൊക്കെ തന്നെയാണ്. ഇവിടെ ഒരാള്‍ അയാളുടെ അശാന്തമായ മനസ്സിനെ, കണ്ട കാഴ്ചകളില്‍ അയാള്‍ക്കുള്ളില്‍ ഇനിയും ബാക്കിയായ അനുകമ്പ, എന്നാല്‍ ഇതിനെല്ലാമുപരി നിസ്സഹായതാവസ്ഥ, വായിക്കുന്ന മറ്റുള്ളവര്‍ക്കും ഇതൊക്കെയാണ് ഉള്ളത് എന്ന് ചേര്ത്ത് വയ്ക്കുന്നു. പല സമാന്തര പ്രസിദ്ധീകരണങ്ങളിലുടെ വായിച്ചവയാവാം ഈ കവിതകളില്‍ മിക്കവയും. പെണ്ചില്ന്തിയോടു/ ചൂണ്ടു വിരല്‍ , ഇക്ക്ന്ടന്‍ പോത്തപ്പന്‍, അയല്പിക്കം, മീന്‍, മൊട്ടു സൂചി.... കവിതകളുടെ പേരുകളില്‍ പോലും ഇത്തരം ഒരു സാധാരണത്വം ഉണ്ട്.

ഒളിജീവിതം എന്ന കവിത വായിക്കൂ :

ആമയുടെതു പോലുള്ള
ജീവിതം മടുത്തിരിക്കുന്നു.
കൈകാലുകളും തലയും ഉള്ളിലേക്ക് വലിച്ചു
ആരുമാരും കാണുന്നില്ലെന്നും
ഒന്നുമൊന്നും കാണുന്നില്ലേന്നുമുള്ള തോന്നീച്ചകളില്‍
പേടിയാല്‍ തീര്‍ത്ത ഒളിജീവിതം.
ഒളിക്കേണ്ടവരോട്ടു ഒളിക്കുന്നുമില്ല
അവര്‍ ആഘോഷങ്ങളില്‍
നിറഞ്ഞു നില്ക്കുകകയാണ്
വെറുമൊരു കാല്ത്തട്ടു കൊണ്ട്
പുറന്തോട് മലര്ത്തി
ഉടല്‍ ഊരിയെടുന്നവരാണവര്‍
വരുന്നത് വരട്ടെ
എന്ന് നില്ക്കാനെയുള്ളൂ
എന്നിട്ടും അവരെ കാണുമ്പോള്‍
ശീലിച്ചതേ പാടുന്നുള്ളൂ

--- ഒളിക്കേണ്ടവരുടെ ആഘോഷം ആണെങ്ങും, വരുന്നത് വരട്ടെ.